വിഷുക്കണി
കരയുന്നതെന്തേ മനസ്സേ മൂകമായ്
കണികാണുന്നേരം പതിവു തെറ്റിച്ച്.
കാണുന്നുവോ കണിക്കൊന്നയിൻ ഹാസത്തിൽ
കദനത്തിൻ കണ്ണു നീർപ്പാടുകൾ നീളെ.
കേൾക്കുന്നുവോ കണി വെള്ളരി-ഗാനത്തിൽ
കരളുലയ്ക്കുന്നൊരു ശോക രസം.
വീണ്ടുമാ കർണ്ണികാരങ്ങൾ പൂക്കുമ്പോൾ,
വീണ്ടുമാ കണി ത്താലങ്ങൾ ഒരുങ്ങുമ്പോൾ
വിരിയണം , വിടരണം പുഞ്ചിരി പൂക്കൾ
നാടായ നാട്ടിലും, കാട്ടിലും മേട്ടിലും.
ഇന്നത്തെ കർമ്മങ്ങളിന്നത്തെ കരുതൽ
നാളത്തെ പുഞ്ചിരിയ്ക്കായുള്ള വിത്തുകൾ
കണി കാണാൻ പോലും കാണരുതിനിയും
കനകം വിളയുമി നാട്ടിൽ ..കൊറോണ.
കൈ കോർക്കാം നമുക്കതിനായി-ട്ടൊന്നായി
കൈയെത്താത്തതാമകലത്തിൽ നിന്നും
Dr BJ, RIO TVM
