ജന്മ ദിന പ്രശ്നം
ദുഷ്കരമാണിപ്പോ ജന്മ ദിനങ്ങൾ
പുഷ്കലമനേകമാം വിരലുകളൊത്ത്
സൃഷ്ടികുമനവധിയാമാശംസാ വരികൾ
നിഷ്ഠയോടതിനെല്ലാം നന്ദിയൊതുവാൻ
കഷ്ടമൊരെയൊരു ചൂണ്ടു വിരലും
. (തള്ള )
ബിജോയ് -അന്നുമിന്നും-എന്നെന്നും
മുപ്പതു വർഷം മുമ്പു നിത്യം
ലോഡ്ജിലെ മുറ്റത്തു വറി പരത്തി
ഓടി നടന്നു നീ പഠിച്ചപ്പോൾ
പൊട്ടുന്ന ഗ്ലാസ്സിൽ കട്ടനുമായി
പെട്ടെന്ന് രാവിലെ ഓടിയപ്പോൾ
പൊട്ടിപ്പൊളിഞ്ഞൊരാ കുളി മുറിയങ്
പൊട്ടിക്കുമാറൊന്നു പാടിയപ്പോൾ
ഞെട്ടിയ ഞങ്ങളെ വയലിന്‍റെ കമ്പികൾ
മീട്ടി നീ വീണ്ടുമുണർത്തിയപ്പോൾ
പുട്ടും പഴവും വെട്ടുന്ന വേഗത്തിൽ
തിട്ടമായ് ബുക്കുകൾ തീർത്തപ്പോൾ
പട്ടടക്കൊത്തൊരു വൈവയിൽ പെട്ടു ഞാൻ
പട്ടിയെ പോലങ്ങു മോങ്ങിയപ്പോൾ
വിട്ടിലു പോലത് ചാടിക്കടന്നു നീ
കൊട്ടയിൽ മാർക്കുമായ് വന്നപ്പോൾ
വട്ടത്തിലിരുന്നാ ഡിസക്ഷണ്‍ ടേബിളിൽ
കത്തി മറന്നു നീ കത്തി വെച്ചപ്പോൾ,
ഓർത്തില്ല സുഹൃത്തെ,നീയൊരിക്കൽ
ചിത്രശലഭം പോൽ പറന്നു പാറി
ചിത്രയിലിങ്ങനെ വിലസുമെന്നും
പത്രങ്ങൾ ശാസ്ത്രപത്രങ്ങൾ തൻ
ഛത്രപതിയായി വാഴുമെന്നും
ഗാത്രത്തിനുള്ളിലെ വെയിനിനെ കാണും
സൂത്രവുമായി നീ എത്തുമെന്നും
പത്രങ്ങൾ,സൂത്രങ്ങൾ മാത്രമല്ല
ചിത്രങ്ങൾ മെച്ചമായി ചമയ്ക്കുമെന്നും
ചിത്രയെ പോലും വെല്ലുവിളിച്ചു നീ
ചിത്രമായിങ്ങനെ പാടുമെന്നും
എങ്കിലും മനസ്സിൽ ഞാനന്നേ
കൃത്യമായിങ്ങനെ കുറിച്ചിരുന്നു
ഉന്നതനാവും വിഖ്യാതനാകും
ഹ്രസ്വകാലം കൊണ്ടി ഹ്രസ്വഗാത്രൻ
തെറ്റിയില്ലോമൽ സുഹൃത്തേ എൻ
കൊച്ചു മനസ്സിൻ നിഗമനങ്ങൾ.
കൊച്ചു മനുഷ്യരാണെന്നുമെന്നും
മെച്ചമായ് വിജയങ്ങൾ കൊയ്യുന്നവർ
BJ
ചാപ്ലിനും,ചർച്ചിലും , ബോണപ്പാർട്ടും
കുഞ്ഞുണ്ണി മാഷും ,കേമനാം നീയും
മുമ്പോട്ടു തന്നെ ഗമിച്ചോളൂ
മുമ്പനായിങ്ങനെ വാണോളൂ
മുമ്പിലുണ്ടിനിയും തൂവലുകൾ,
മുടങ്ങാതങേറട്ടെ നിൻ തൊപ്പിയിൽ
മിന്നുമാ ശിരോ വസ്ത്രത്തിലിനിയും
മിച്ചമുണ്ടാകാം ഒരല്പമിടം
അഞ്ചടിക്കുള്ളിലെ അത്ഭുതമേ
അഞ്ചിത കലകളിൻ പ്രയോക്താവെ
അസുലഭ പ്രതിഭയിൻ നിറകുടമേ
അനുഗ്രഹിക്കട്ടെ ജഗദീശ്വരൻ
അഞ്‌ജാനമാകും തിമിരത്തെ നീക്കി
വിഞ്ഞ്ജാന കാചത്തെ ഉള്ളിൽ തിരുകി
നേത്രാഞ്‌ജലി
നയനങ്ങൾ നയനങ്ങൾ ജീവിതായനത്തിൽ
നവനീത വർണ്ണാഭ ദ്യുതി പടർത്തി
നയനോത്‌സവങ്ങളാൽ നരജന്മമലരുകൾ
സുരഭിലമാക്കും നൽ താരകങ്ങൾ
ഈശ്വരൻ കൊളുത്തിയ വിളക്കുകളാണവ
അനശ്വര ചൈതന്യ രത്നങ്ങളാണവ
ആത്മഹർഷങ്ങളും ആത്മദുഃഖങ്ങളും
ആവിഷ്കരിക്കുമാ ചിത്തത്തിൻ ദർപ്പണം
ഹൃദയത്തിൻ താളങ്ങൾ നിലച്ചിടുമ്പോൾ
അവസാന നിശ്വാസം നിർഗമിക്കുമ്പോൾ
അന്ത്യയാത്രക്കു ഭാണ്ഡമൊരുക്കുമ്പോൾ
ആറടി മണ്ണിന് അധിപനാകുമ്പോൾ
അണയേണ്ടതുണ്ടോ വിളക്കു കളവയും
അകാന്തികമാകണോ രത്‌നങ്ങളവയും
അലിയേണ്ടതുണ്ടോ പഞ്ചഭൂതങ്ങളായ്
അവികലകാന്തിയെഴുന്നൊരാ നേത്രങ്ങൾ
പാടില്ലാ പാതകം ചെയ്യരുതരുതേ
പരിലസിക്കേണമാ സുന്ദര നയനങ്ങൾ
പാരിലെ കമനീയ ദൃശ്യങ്ങളിൽ
പരിചെഴും ചമൽക്കാര ഭംഗികളിൽ
ഇനിയുമൊരു കാമുകനാരാധിക്കാൻ
പ്രേയസിയൊരുവൾക്കു മുഖം നോക്കാൻ
പൈതലിൻ പുഞ്ചിരി കാണുവാനൊരു
തായക്കു ഭാഗ്യമായ് പരിണമിക്കാൻ
അന്ധതമോകൂപഗർഭേ വസിക്കു-
മൊരന്ധനൊരിറ്റു വെളിച്ചമാകാൻ
രോഗാർത്തമായി നശിക്കും മറ്റൊരു
കൃഷ്ണ മണിക്കു പകരമാകാൻ
അലിവോടെ നൽകുകാ നേത്രങ്ങൾ ദാനമായ്
അറിയേണമീ യൊരു ശ്രേഷ്ഠ ദാനം
അവനിയിലെങ്ങും പടരട്ടെ വേഗം
നേത്രദാനത്തിൻ മഹൽ സന്ദേശം
Dr Biju John
സ്നേഹിച്ചു തീരാതെ, സ്വപ്നഹതനായി
സ്നേഹിതാ താങ്കൾ യാത്രയാകുമ്പോൾ