Thursday, September 3, 2020

 സ്നേഹിച്ചു തീരാതെ, സ്വപ്നഹതനായി

സ്നേഹിതാ താങ്കൾ യാത്രയാകുമ്പോൾ
സസ്പൃഹം സഞ്ചരിക്കുന്നിതാ എൻ മനം
സ്മരണയിലുള്ളൊരാ സ്നേഹതീരത്തേക്ക്

പെരിയാറിൻ കടവിലെ തെളിനീരു തെറ്റിച്ച്
പിന്നെയും പിന്നെയും മുങ്ങിയും പൊങ്ങിയും
ശേഷമുൽസാഹമൊട്ടും കുറയാതെ നിൻ ഭവനമുറ്റത്തായ് ബാല്യകാല കേളികളും

തിങ്ങുന്നതെല്ലാം മനസ്സിൽ പിന്നെയാ മാതാപിതാക്കളും
നിർല്ലോഭമവർ തന്ന സ്നേഹവും കരുതലും
നിർമ്മല ഹൃദയയൊരു നേർപെങ്ങളും പിന്നെ
നിൻ മൃദു മന്ദ ഹാസത്തിൻ ഓർമ്മയും

വഴി പിരിഞ്ഞൊരിക്കൽ നമ്മളും , ഇന്നാ
വഴികളെയെല്ലാം വിട്ടു നീ പോകുമ്പോൾ
തപിക്കുന്നെൻ ഹൃദയം, തേങ്ങുന്നു മനവും
തേടുന്നു ഹേതു നിയതി തൻ തീർപ്പിന്റെ

യാത്രയാക്കുന്നെൻ സുഹൃത്തേ ജെസ്സിലെ
ജനിമൃതികളില്ലാത്തൊരഭൗമതയിലേക്ക്
സ്നേഹികളെയൊക്കെ തനിച്ചാക്കി നീ പോകവേ
സ്നേഹിതാ ഞാനേകുന്നീ ബാഷ്പാഞ്‌ജലി





No comments:

Post a Comment